Rev. Fr. E.J Johnson
മനുഷ്യൻ ജന്മനാൽ തന്നെ ജ്ഞാനതൃഷ്ണ യുള്ളവനാണ്, അന്വേഷണ ബുദ്ധിയുള്ളവനാണ്. ഇന്നലെകളെ പറ്റി അന്വേഷിക്കും, ആലോചിക്കും. ഭാവിക്കു രൂപം നൽകുന്നതിൽ ഭൂതകാലാനുഭവങ്ങൾ ഉപകരിക്കും. മനുഷ്യൻ സ്വയം ചിന്തിക്കുമ്പോൾ വിവേകിയാകും വേരുകൾ തേടും സംശയമില്ല. മൂലകുടുംബത്തെ അന്വേഷിക്കും. ഈ ചിന്ത ഏവരിലും ഉണ്ട്. തൽഫലമായി വേരുകൾ തേടിയവർക്കു ഒരു ആഗ്രഹം ഉണ്ടായി സ്വയം അറിയുക. പരസ്പരം അറിയുക, അറിഞ്ഞവയെകുറിച്ചു കൂടുതൽ അറിയുക, പിന്തലമുറയെ കുറിച്ച് മനസിലാക്കുക. തനതായും കൂട്ടായും ചിന്തിച്ചു, ജനനം, വിവാഹം, മരണം , ശ്രാദ്ധം, പെരുന്നാൾ ആദിയായവ വേദിയായി ആഗ്രഹങ്ങൾ പങ്കുവച്ചു. പങ്കുവച്ചപ്പോൾ ഏവർക്കും താല്പര്യം. തനതായും കൂട്ടായും ശ്രമിച്ചു ഇത്രയും ആയി. തികച്ചും കൗതുകത്തിനല്ല, അസ്തിത്വത്തിനും അല്ല, പിന്നെയോ, അവാച്യമായ ഉൽപ്രേരണയാൽ; എന്നാൽ ആവേശത്തൽ അല്ല, ആവശ്യത്താലും നിർബന്ധത്താലും അല്ല, സ്വമനസാലെയും സ്വന്ത താല്പര്യത്താലും ; ഫലം ചിത്ര രചനയും കൂട്ടായ്മയും ആയിരുന്നു.
Prof. Abraham Philip
Search Here